Menu Close

അലങ്കാരമത്സ്യം ഇപ്പോള്‍ മനസിനും സന്തോഷം, പോക്കറ്റിനും സന്തോഷം.

കോവിഡിനുശേഷം വലിയ മാറ്റങ്ങള്‍ പല മേഖലയിലും നടന്നിട്ടുണ്ട്. അതിലൊരെണ്ണം നിങ്ങളില്‍ എത്രപേര്‍ ശ്രദ്ധിച്ചു എന്നറിയില്ല. അലങ്കാരമത്സ്യക്കൃഷിയിലുണ്ടായ വന്‍കുതിപ്പാണ് അത്. കോവിഡിനെ തുടർന്ന് കനത്ത നഷ്ടത്തിലായ ഈ മേഖലയെ പോസിറ്റീവായി ഉണര്‍ത്തിയെടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച ഒരു സ്ഥാപനമുണ്ട്. എറണാകുളം ജില്ലയില്‍ ആലുവയ്ക്കടുത്ത് കടങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന കേരള അക്വാവെഞ്ചേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് (കാവിൽ) ആണത്. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അലങ്കാരമത്സ്യമേഖലയിൽ അഞ്ഞൂറിലേറെ സ്റ്റാർട്ടപ് സംരംഭങ്ങൾക്കാണ് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കിക്കൊണ്ട് മുന്നേറുന്നത്.

കോവിഡ്കാലത്ത് വിപണി വഴിമുട്ടിനിന്ന സമയത്താണ് കാവില്‍ ബയർ-സെല്ലർ മീറ്റുകള്‍ ആരംഭിച്ചത്. കര്‍ഷകരുണ്ടാക്കിയ ഉല്പന്നങ്ങള്‍ ഇവിടെ വിറ്റുപോകാന്‍ തുടങ്ങി. ഇതാണ് കേരളത്തിന്റെ അലങ്കാരമത്സ്യക്കൃഷിയുടെ ജാതകം മാറ്റിയെഴുതിയത്. ഇപ്പോള്‍ എല്ലാ തിങ്കളാഴ്ചയും നടക്കുന്ന വിപണിയിലേക്ക് പ്രാദേശികരായ ആവശ്യക്കാര്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ നിന്ന് ആവശ്യക്കാരെത്തുകയാണ്.

ഇതിനൊപ്പം അലങ്കാരമത്സ്യക്കൃഷിയുടെ ലോകസാഹചര്യം കൂടി അറിയണം. പ്രതിവര്‍ഷം 2000 കോടി യുഎസ് ഡോളറിന്റെ വില്പനയാണ് ആഗോളതലത്തില്‍ നടക്കുന്നത്. ഇതില്‍ ഇന്ത്യയുടെ പങ്കാളിത്തം കേവലം 300 കോടി മാത്രം. അതായത് 0.04%. ഇതില്‍ നല്ല പങ്കും നടക്കുന്നത് കല്‍കത്ത, ചെന്നൈ നഗരങ്ങളിലാണ്. ഇന്ത്യയിലെ അലങ്കാരമത്സ്യക്കൃഷിയുടെ പ്രധാന ന്യൂനത നിലവാരക്കുറവാണ്. ഇവിടെയാണ് കേരളത്തിന് അനന്തസാധ്യത നല്‍കുന്ന അവസരം കൈവരുന്നത്. നമ്മുടെ ശുദ്ധജലസ്രോതസും കാലാവസ്ഥയും ഈ കൃഷിക്ക് ഏറെ അനുകൂലമായ ഘടകങ്ങളാണ്. ആരോഗ്യവും നിറവുമുള്ള മത്സ്യക്കുഞ്ഞുങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. അന്താരാഷ്ട്രനിലവാരത്തോട് കിടപിടിക്കുന്നതാണ് നമ്മുടെ ഉല്പന്നങ്ങള്‍.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 72 ലക്ഷത്തോളം രൂപയുടെ മീൻവിൽപനയാണ് കാവിലിന്റെ മേളകളിലൂടെ നടന്നത്. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9 മുതൽ 12 വരെയാണ് ബയർ സെല്ലർ മീറ്റ് നടക്കുന്നത്. ഇപ്പോള്‍ ഓരോ മേളയിലും ഏകദേശം രണ്ട് ലക്ഷം രൂപയുടെ വർണമീനുകൾ വിൽപന നടത്താൻ കർഷകർക്ക് സാധിക്കുന്നതായി കാവിൽ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറീസ് എറണാകുളം മേഖല ജോയിന്റ് ഡയറക്ടർ എം എസ് സാജു പറയുന്നു.

എല്ലാതരം ഉപഭോക്താക്കളുടെയും താൽപര്യങ്ങൾക്കനുസരിച്ച് വൻതോതിൽ ഗുണമേൻമയുള്ള മീനുകളുടെ ഉൽപാദനം നടത്താനുള്ള പരിശീലനം കർഷകർക്ക് നൽകിവരുന്നുണ്ട്. വ്യാപാരികളെയും കർഷകരെയും ഒരു കുടക്കീഴിൽ അണിനിരത്താനാണ് കാവിൽ ശ്രമിച്ചതെന്ന് ഡോ മിനി ശേഖരൻ പറഞ്ഞു. കോയ് കാർപ്, ഓസ്‌കാർ, എയിഞ്ചൽ, സികിലിഡ്, ടെട്ര തുടങ്ങിയ വർണമത്സ്യങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. കാവിലിന്റെ മാർകറ്റിംഗ് കൺസൽട്ടന്റും കുസാറ്റ് സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ മിനി ശേഖരന്റെ പിന്തുണയോടെ മത്സ്യ മൊത്തകച്ചവടക്കാരെയും ഇറക്കുമതിക്കാരെയും ആകർഷിക്കുന്നതിനുള്ള നടപടികളാണ് കാവിൽ ഇപ്പോൾ സ്വീകരിച്ചുവരുന്നത്. ഇതിലൂടെ, കാവിലിനെ രാജ്യത്തെ അലങ്കാരമത്സ്യ ഹബ്ബാക്കാനാണ് ലക്ഷ്യമിടുന്നത്.

ഓരോ മാസം കഴിയുംതോറും ഇതുവഴിയുള്ള വിൽപന കൂടിവരികയാണ്. 2025 ഓടുകൂടി പ്രതിവർഷം അഞ്ച് കോടിയുടെ വിൽപനയാണ് കാവിൽ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ് സൗകര്യംകൂടി ഉൾപെടുത്തി നവീകരിച്ച വെബ്സൈറ്റ് (www.kavil.in) നിലവിൽ വന്നതോടെ മത്സ്യവിപണനം കൂടുതൽ മെച്ചപ്പെടുമെന്നാണ് കരുതുന്നത്. കാവിൽ നൽകിയ പരിശീലനത്തിലൂടെയാണ് അലങ്കാരമത്സ്യമേഖലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ നിലവിൽ വന്നത്.

എല്ലാ ആഴ്ചയും മുടങ്ങാതെ മേള നടന്നുതുടങ്ങിയതോടെ കര്‍ഷകര്‍ ആത്മവിശ്വാസത്തിലായി. ഇടനിലക്കാരെ ഒഴിവാക്കി മീനുകൾക്ക് ഉയർന്ന വില ലഭിച്ചത‌ും താല്‍പര്യത്തിനു കാരണമായി. പുതുതായി കടന്നുവരുന്നവര്‍ക്ക് ആവശ്യാനുസരണം പരിശീലനം കൊടുക്കാന്‍ കാവില്‍ ശ്രദ്ധിക്കുന്നു. ലഭ്യമായ വെള്ളം പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കും. രോഗപരിചരണം, തീറ്റനിര്‍മ്മാണം, ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിയാനുള്ള ക്ലാസ് തുടങ്ങിയവയെല്ലാം അവര്‍ ഏര്‍‍പ്പെടുത്തും.

അപ്പോള്‍ ഇതാണ് ഇന്ന് കേരളത്തിലെ അലങ്കാരമത്സ്യക്കൃഷിയുടെ സ്ഥിതി. കര്‍ഷകര്‍ ആവേശത്തിലാണ്. കയറ്റുമതിയാണ് ഇപ്പോള്‍ അവരുടെ ലക്ഷ്യം. കാവലിന്റെ സാരഥികള്‍ കട്ടയ്ക്ക് കൂടെനില്‍ക്കുന്നുണ്ട്. ചെറുപ്പക്കാര്‍ വലിയ തോതിലാണ് ഈ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. താമസിയാതെ ഇന്ത്യയിലെ അലങ്കാരമത്സ്യക്കൃഷിയുടെ നേതൃത്വത്തിലേക്ക് കേരളം എത്തുമെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്.

കോവിഡിനുശേഷം വലിയ മാറ്റങ്ങള്‍ പല മേഖലയിലും നടന്നിട്ടുണ്ട്. അതിലൊരെണ്ണം നിങ്ങളില്‍ എത്രപേര്‍ ശ്രദ്ധിച്ചു എന്നറിയില്ല. അലങ്കാരമത്സ്യക്കൃഷിയിലുണ്ടായ വന്‍കുതിപ്പാണ് അത്. കോവിഡിനെ തുടർന്ന് കനത്ത നഷ്ടത്തിലായ ഈ മേഖലയെ പോസിറ്റീവായി ഉണര്‍ത്തിയെടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച ഒരു സ്ഥാപനമുണ്ട്. എറണാകുളം ജില്ലയില്‍ ആലുവയ്ക്കടുത്ത് കടങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന കേരള അക്വാവെഞ്ചേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് (കാവിൽ) ആണത്. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അലങ്കാരമത്സ്യമേഖലയിൽ അഞ്ഞൂറിലേറെ സ്റ്റാർട്ടപ് സംരംഭങ്ങൾക്കാണ് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കിക്കൊണ്ട് മുന്നേറുന്നത്.

കോവിഡ്കാലത്ത് വിപണി വഴിമുട്ടിനിന്ന സമയത്താണ് കാവില്‍ ബയർ-സെല്ലർ മീറ്റുകള്‍ ആരംഭിച്ചത്. കര്‍ഷകരുണ്ടാക്കിയ ഉല്പന്നങ്ങള്‍ ഇവിടെ വിറ്റുപോകാന്‍ തുടങ്ങി. ഇതാണ് കേരളത്തിന്റെ അലങ്കാരമത്സ്യക്കൃഷിയുടെ ജാതകം മാറ്റിയെഴുതിയത്. ഇപ്പോള്‍ എല്ലാ തിങ്കളാഴ്ചയും നടക്കുന്ന വിപണിയിലേക്ക് പ്രാദേശികരായ ആവശ്യക്കാര്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ നിന്ന് ആവശ്യക്കാരെത്തുകയാണ്.

ഇതിനൊപ്പം അലങ്കാരമത്സ്യക്കൃഷിയുടെ ലോകസാഹചര്യം കൂടി അറിയണം. പ്രതിവര്‍ഷം 2000 കോടി യുഎസ് ഡോളറിന്റെ വില്പനയാണ് ആഗോളതലത്തില്‍ നടക്കുന്നത്. ഇതില്‍ ഇന്ത്യയുടെ പങ്കാളിത്തം കേവലം 300 കോടി മാത്രം. അതായത് 0.04%. ഇതില്‍ നല്ല പങ്കും നടക്കുന്നത് കല്‍കത്ത, ചെന്നൈ നഗരങ്ങളിലാണ്. ഇന്ത്യയിലെ അലങ്കാരമത്സ്യക്കൃഷിയുടെ പ്രധാന ന്യൂനത നിലവാരക്കുറവാണ്. ഇവിടെയാണ് കേരളത്തിന് അനന്തസാധ്യത നല്‍കുന്ന അവസരം കൈവരുന്നത്. നമ്മുടെ ശുദ്ധജലസ്രോതസും കാലാവസ്ഥയും ഈ കൃഷിക്ക് ഏറെ അനുകൂലമായ ഘടകങ്ങളാണ്. ആരോഗ്യവും നിറവുമുള്ള മത്സ്യക്കുഞ്ഞുങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. അന്താരാഷ്ട്രനിലവാരത്തോട് കിടപിടിക്കുന്നതാണ് നമ്മുടെ ഉല്പന്നങ്ങള്‍.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 72 ലക്ഷത്തോളം രൂപയുടെ മീൻവിൽപനയാണ് കാവിലിന്റെ മേളകളിലൂടെ നടന്നത്. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9 മുതൽ 12 വരെയാണ് ബയർ സെല്ലർ മീറ്റ് നടക്കുന്നത്. ഇപ്പോള്‍ ഓരോ മേളയിലും ഏകദേശം രണ്ട് ലക്ഷം രൂപയുടെ വർണമീനുകൾ വിൽപന നടത്താൻ കർഷകർക്ക് സാധിക്കുന്നതായി കാവിൽ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറീസ് എറണാകുളം മേഖല ജോയിന്റ് ഡയറക്ടർ എം എസ് സാജു പറയുന്നു.

എല്ലാതരം ഉപഭോക്താക്കളുടെയും താൽപര്യങ്ങൾക്കനുസരിച്ച് വൻതോതിൽ ഗുണമേൻമയുള്ള മീനുകളുടെ ഉൽപാദനം നടത്താനുള്ള പരിശീലനം കർഷകർക്ക് നൽകിവരുന്നുണ്ട്. വ്യാപാരികളെയും കർഷകരെയും ഒരു കുടക്കീഴിൽ അണിനിരത്താനാണ് കാവിൽ ശ്രമിച്ചതെന്ന് ഡോ മിനി ശേഖരൻ പറഞ്ഞു. കോയ് കാർപ്, ഓസ്‌കാർ, എയിഞ്ചൽ, സികിലിഡ്, ടെട്ര തുടങ്ങിയ വർണമത്സ്യങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. കാവിലിന്റെ മാർകറ്റിംഗ് കൺസൽട്ടന്റും കുസാറ്റ് സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ മിനി ശേഖരന്റെ പിന്തുണയോടെ മത്സ്യ മൊത്തകച്ചവടക്കാരെയും ഇറക്കുമതിക്കാരെയും ആകർഷിക്കുന്നതിനുള്ള നടപടികളാണ് കാവിൽ ഇപ്പോൾ സ്വീകരിച്ചുവരുന്നത്. ഇതിലൂടെ, കാവിലിനെ രാജ്യത്തെ അലങ്കാരമത്സ്യ ഹബ്ബാക്കാനാണ് ലക്ഷ്യമിടുന്നത്.

ഓരോ മാസം കഴിയുംതോറും ഇതുവഴിയുള്ള വിൽപന കൂടിവരികയാണ്. 2025 ഓടുകൂടി പ്രതിവർഷം അഞ്ച് കോടിയുടെ വിൽപനയാണ് കാവിൽ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ് സൗകര്യംകൂടി ഉൾപെടുത്തി നവീകരിച്ച വെബ്സൈറ്റ് (www.kavil.in) നിലവിൽ വന്നതോടെ മത്സ്യവിപണനം കൂടുതൽ മെച്ചപ്പെടുമെന്നാണ് കരുതുന്നത്. കാവിൽ നൽകിയ പരിശീലനത്തിലൂടെയാണ് അലങ്കാരമത്സ്യമേഖലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ നിലവിൽ വന്നത്.

എല്ലാ ആഴ്ചയും മുടങ്ങാതെ മേള നടന്നുതുടങ്ങിയതോടെ കര്‍ഷകര്‍ ആത്മവിശ്വാസത്തിലായി. ഇടനിലക്കാരെ ഒഴിവാക്കി മീനുകൾക്ക് ഉയർന്ന വില ലഭിച്ചത‌ും താല്‍പര്യത്തിനു കാരണമായി. പുതുതായി കടന്നുവരുന്നവര്‍ക്ക് ആവശ്യാനുസരണം പരിശീലനം കൊടുക്കാന്‍ കാവില്‍ ശ്രദ്ധിക്കുന്നു. ലഭ്യമായ വെള്ളം പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കും. രോഗപരിചരണം, തീറ്റനിര്‍മ്മാണം, ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിയാനുള്ള ക്ലാസ് തുടങ്ങിയവയെല്ലാം അവര്‍ ഏര്‍‍പ്പെടുത്തും.

അപ്പോള്‍ ഇതാണ് ഇന്ന് കേരളത്തിലെ അലങ്കാരമത്സ്യക്കൃഷിയുടെ സ്ഥിതി. കര്‍ഷകര്‍ ആവേശത്തിലാണ്. കയറ്റുമതിയാണ് ഇപ്പോള്‍ അവരുടെ ലക്ഷ്യം. കാവലിന്റെ സാരഥികള്‍ കട്ടയ്ക്ക് കൂടെനില്‍ക്കുന്നുണ്ട്. ചെറുപ്പക്കാര്‍ വലിയ തോതിലാണ് ഈ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. താമസിയാതെ ഇന്ത്യയിലെ അലങ്കാരമത്സ്യക്കൃഷിയുടെ നേതൃത്വത്തിലേക്ക് കേരളം എത്തുമെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്.