Menu Close

ജൂണ്‍മാസത്തേക്കുള്ള വിളപരിപാലന നിര്‍ദ്ദേശങ്ങള്‍

നെല്ല്
വിരിപ്പുകൃഷിക്കായുളള ഞാറ് 4-5ഇലപ്രായത്തില്‍ പറിച്ചുനടാം. സ്യൂഡോമോണാസ് കള്‍ച്ചറിന്റെ ലായനിയില്‍ വേര് അരമണിക്കൂര്‍ കുതിര്‍ത്തുനട്ടാല്‍ പിന്നീട് പോളരോഗം, പോളയഴുകല്‍, ഇലപ്പുളളി രോഗങ്ങള്‍ ഇവ ഉണ്ടാകുന്നത് കുറയ്ക്കാന്‍ കഴിയും. ഇതിന് ഒരു കി.ഗ്രാം വിത്തിന് 20ഗ്രാം സ്യൂഡോമോണാസ് കള്‍ച്ചര്‍ എന്നകണക്കിന് വെളളത്തില്‍ കലക്കി ലായനി ഉണ്ടാക്കാം.
നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ ചിനപ്പുപൊട്ടുന്നതു മുതല്‍ അടിക്കണ പ്രായം വരെ പോളകരിച്ചില്‍ രോഗത്തിനുള്ള സാദ്ധ്യതയുണ്ട്. നൈട്രജന്‍ വളങ്ങളുടെ അമിതമായ ഉപയോഗവും, പൊട്ടാഷ് വളങ്ങളുടെ കുറവും ഈ രോഗത്തിന്റെ തീവ്രത കൂട്ടും. നെല്‍ച്ചെടിയുടെ പുറംപോളകളില്‍ പൊള്ളിയതുപോലുള്ള പാടുകള്‍ കാണുന്നതാണ് പ്രാരംഭ ലക്ഷണം. തുടര്‍ന്ന് ഇത് മുകളിലേക്കുവ്യാപിച്ച് നെല്ലോലകള്‍ അഴുകിപ്പോകുന്നതിന് ഇടയാകും. കുമിള്‍ബാധ മൂലമുാകുന്ന ഈ രോഗം വരാതിരിക്കുന്നതിനുള്ള മുന്‍കരുതലായി സ്യൂഡോമോണാസ് എന്ന ബാക്ടീരിയപ്പൊടി ഒരു കിലോഗ്രാം, 20 കിലോ ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോ മണലുമായി ചേര്‍ത്ത് ഒരേക്കര്‍ സ്ഥലത്തേയ്ക്ക് വിതറിക്കൊടുക്കുക.
തെങ്ങ്
ചെന്നീരൊലിപ്പ്, കൂമ്പു ചീയല്‍ എന്നിവ തെങ്ങിനെ ബാധിക്കുന്ന കുമിള്‍രോഗങ്ങളാണ്. ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കണം. കറയൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി ബോര്‍ഡോക്കുഴമ്പ് തേയ്ക്കുക. കാറ്റുവീഴ്ച്ച ബാധിച്ച തെങ്ങിന്‍തോട്ടങ്ങളില്‍ കൂമ്പുചീയല്‍രോഗവും സാധാരണ കാണാറുണ്ട്. നടുനാമ്പിന്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തിമാറ്റി തീയിട്ടുനശിപ്പിക്കുക. പിന്നീട് ബോര്‍ഡോക്കുഴമ്പ് പുരട്ടി വെള്ളം ഇറങ്ങാത്തവിധം മണ്‍ചട്ടികൊണ്ടു മൂടിവയ്ക്കുക. കൂടാതെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തെങ്ങോലകളില്‍ തളിച്ചുകൊടുക്കുകയും വേണം. വര്‍ഷത്തില്‍ 10 തേങ്ങയിലും കുറവു ലഭിക്കുന്ന തെങ്ങുകളും സാരമായ രോഗബാധയുള്ള തെങ്ങുകളും വെട്ടിമാറ്റി നശിപ്പിച്ചതിനു ശേഷം രോഗപ്രതിരോധശേഷിയും അത്യുല്പാദനശേഷിയുമുള്ള ഇനങ്ങളുടെ തൈകള്‍ നടണം. ഈ രോഗത്തിനു മുന്‍കരുതലായി സുഷിരങ്ങള്‍ ഇട്ട മാങ്കോസെബ് സാഷെ 5 ഗ്രാം/ഒരു പായ്ക്കറ്റില്‍ മൂന്നു വീതം ഒരു തെങ്ങിന്റെ കൂമ്പിനു ചുറ്റും വയ്ക്കുക.
വാഴ
മഴക്കാലത്ത് വാഴക്കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ തോട്ടത്തില്‍ ചാലുകള്‍കീറി നീര്‍വാര്‍ച്ചയ്ക്കുള്ള സൗകര്യമുാക്കണം. വാഴത്തോട്ടത്തിലെ കളകള്‍ നീക്കം ചെയ്ത് കട ചെത്തിക്കൂട്ടണം. വാഴകളില്‍ കാണപ്പെടുന്ന ഇലപ്പുള്ളിരോഗം നിയന്ത്രിക്കാനായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം സാന്‍ഡോവിറ്റ് എന്ന പശ രണ്ടു മില്ലി ഒരു ലിറ്ററിലേക്ക് എന്ന തോതില്‍ കൂട്ടിച്ചേര്‍ത്ത് തളിക്കണം. മാത്രമല്ല, മരുന്ന് തളിക്കുമ്പോള്‍ ഇലയുടെ രണ്ടുവശത്തും വീഴുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അല്ലെങ്കില്‍ സ്യൂഡോമോണാസ് എന്ന ബാക്ടീരിയപ്പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിയ്ക്കുന്നതും ഈ രോഗം വരാതിരിക്കാനും നിയന്ത്രിക്കാനും നല്ലതാണ്.
കമുക്
കമുകിന്‍ തോട്ടത്തിലെ നീര്‍വാര്‍ച്ച ഉറപ്പാക്കണം. കമുകിന്‍ തോപ്പുകളില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് മഞ്ഞളിപ്പ്. ഇതിന്റെ കാരണങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മണ്ണിന്റെ നീര്‍വാര്‍ച്ച. ഇടച്ചാലുകളുടെ ആഴം രണ്ട് അടിയിലും കുറയരുത്. മരമൊന്നിന് 500 ഗ്രാം വീതം കുമ്മായം തടത്തില്‍ വിതറി കൊത്തിച്ചേര്‍ക്കണം. പുളിരസം, വെള്ളക്കെട്ട് എന്നിവ തടയുകയും ചിട്ടയായി വളം ചേര്‍ക്കുകയും ചെയ്താല്‍ ചെടിയുടെ ആരോഗ്യം മെച്ചപ്പെടുകയും മഞ്ഞളിപ്പ് കുറയുകയും ചെയ്യും.
ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്, ഇഞ്ചി, മഞ്ഞള്‍ എന്നിവ കമുകിന്‍ തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്താല്‍ ആദായം കൂടും.
കുരുമുളക്
അന്തരീക്ഷ ആര്‍ദ്രത കൂടുന്നതുമൂലം കുരുമുളകില്‍ ദ്രുതവാട്ട രോഗം കാണാനിടയു്. രണ്ട് കിലോ ട്രൈക്കോഡര്‍മ്മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍പിണ്ണാക്കുമായി കൂട്ടിക്കലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്കു വയ്ക്കുക. ഈ മിശ്രിതത്തില്‍ നിന്ന് 2.5കിലോ വീതം ഓരോ കുരുമുളകുചെടിക്കു ചുവട്ടിലും ഇട്ടുകൊടുക്കുക.
പച്ചക്കറി
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭമായതിനാല്‍ പച്ചക്കറികളില്‍ മൃദുരോമപ്പൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ട്രൈക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ 15 ദിവസം ഇടവിട്ട് ഇലയുടെ അടിയില്‍ പതിയത്തക്ക വിധത്തില്‍ കലക്കിത്തളിക്കുക. രോഗബാധ രൂക്ഷ മായാല്‍ മാങ്കോസെബ് 3 ഗ്രാം അല്ലെങ്കില്‍ സൈമോക്സാനില്‍ 8% + മാങ്കോസെബ് 64% 3ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിത്തളിക്കാം.
(കടപ്പാട് : കേരള കാര്‍ഷികസര്‍വ്വകലാശാല )